Tuesday, March 05, 2013

ഫ്ലൈറ്റിലെ നിസ്കാരത്തിന്റെ രൂപം

ഫ്ലൈറ്റ് യാത്രക്കിടയില് പലപ്പോഴും പല വഖ്തുകളും കടന്നുപോകുന്നു.
അവയില് മുന്തിച്ചോ പിന്തിച്ചോ ജംആക്കാന് പറ്റാത്ത സുബ്ഹ് നിസ്ക്കാരവും പെടുന്നു.
ഫ്ലൈറ്റിലാകട്ടെ റുകൂഅ്, സുജൂദ് എന്നിവ പൂര്ണ്ണമായി നിര്വ്വഹിക്കുവാനോ, കൃത്യമായി ഖിബ്ല സൂക്ഷിക്കുവാനോ കഴിയില്ല.
എന്തു പരിഹാരം?
ഇത്തരം വിഷമഘട്ടങ്ങളില്, അതു ഫ്ലൈറ്റിലായിരുന്നാലും കാറ്, ബസ്, ട്രെയിന് തുടങ്ങിയ വാഹനത്തിലായിരുന്നാലും കഴിയുന്ന വിധം നിസ്കരിക്കണം.
റുകൂഅ്, സുജൂദ് എന്നിവ തല കുനിക്കണം, അതിനേക്കാള് കുറച്ചുകൂടി തല കുനിച്ചുകൊണ്ട് സുജൂദും ചെയ്യണം. പിന്നീട് ഈ നിസ്കാരം ശരിയാംവിധം മടക്കി നിസ്കരിക്കുകയും ചെയ്യണം..

http://Facebook.com/MasjidulAthaar

SSF ചരിത്രം രചിച്ച ഇന്നലെകള്..

എസ് എസ് എഫ് :
കേരളത്തിലെ ഇസ്ലാമിക പ്രബോധന രംഗത്ത് നിസ്തുലധ്യയങ്ങള് രചിച്ച പ്രസ്ഥാനമാണ് എസ് എസ് എഫ്...

വിദ്യാര്ഥി യുവജന പ്രസ്തനങ്ങള്ക്കിടയില് ഇസ്ലാമിലെ തനതു വീക്ഷണങ്ങള് പ്രചരിപ്പിച്ച് കരുത്തുറ്റ ഒരു ധര്മ്മാധിഷ്ട്ടിത സമൂഹത്തെ പടുതുയര്തുകയാണ് എസ് എസ് എഫിന്റെ ലക്ഷ്യം...

ചരിത്രം രചിച്ച ഇന്നലെകള്..
ചരിത്രത്തിനും മുമ്പേ വര്ത്തമാനങ്ങള്..!!

തീ ചൂളയിലേക്കായിരുന്നു പിറന്നു വീണത്.

അനിവാര്യതയുടെ അവസാന താളും മറിഞ്ഞു പോയ വല്ലാത്ത ഒര് കലാസന്ധിയായിരുന്നുവത്രേ അത്.

വഹാബി വിദ്യാര്ത്ഥി സംഘടനയില് സന്തോഷം പങ്കിട്ടവര്ക്ക് സുന്നി വിദ്യാര്ത്ഥി കൂട്ടായ്മയോട് അലര്ജി.

അകത്ത് നിന്നും പുറത്തു നിന്നും പാര പണിതവര്.

പക്ഷെ..
ബാല്യ കൌമാരങ്ങളിലെ അസാമാന്യ വളര്ച്ച കണ്ട് ആലോസരപ്പെട്ടവരും സ്വാഭാവികം.
ധൈഷണികതയും ആത്മാര്ത്ഥതയും മുഖമുദ്രയായപ്പോള് SSF ന്റെ വളര്ച്ച കാലംസാകൂതം നോക്കി നിന്നു.

സമരാഭാസങ്ങളുടെ ഘോഷയാത്രകള്ക്കിടയില് സംഘടനയുടെ മുദ്രാവാക്യങ്ങള്ക്ക് പ്രേക്ഷകരേറി.

1970 ജൂണ് 16 ന് പുറത്തിറങ്ങിയ " സുന്നീ ടൈംസില് "വിദ്യാര്ത്ഥികളെ നമുക്ക് സംഘടിക്കാം" എന്ന ഇസ്മായില് വഫയുടെ ലേഘനത്തില് തുടങ്ങി വാദപ്രതിവാദങ്ങളുടെ നൈരന്തര്യതയില് ചുട്ടെടുത്ത് എഴുപത്തിമൂന്നില് എത്തിയപ്പോഴേക്കും ജാമിഅ നൂരിയ്യയുടെ മടിത്തട്ടിലേക്ക് പിറന്നു വീഴുകയായിരുന്നു.

കാമ്പസുകളില് പേക്കൂത്തുകള് അരങ്ങു തകര്ക്കുന്നു.

പൂമാലകള്ക്ക് പകരം ഗുരു മുഖത്തേക്ക് കല്ലും തെറിയും പതിക്കുന്നു.

ഘരാവോയും പടിപ്പുമുടക്കും നിത്യ സംഭവങ്ങള് ആകുന്നു.

ഭൌതിക കലാലയങ്ങളില് വിദ്യാര്ത്ഥി സംഘടനകളുടെ പ്രവര്ത്തനങ്ങള് കണ്ടും കേട്ടുമറിഞ്ഞ പണ്ഡിതര് സുന്നീ വിദ്യാര്ത്ഥി സംഘടനയുടെ ജനനത്തിനു ആദ്യമാദ്യം തടസ്സം നിന്നത് സ്വാഭാവികം.

പക്ഷെ അനിവാര്യതയുടെ അവസാന വാക്കുകളില് ഒരു പുത്തന് ലോകത്തിനായി ധര്മ്മ വിപ്ലവ ധ്വനിയും,പിടുച്ചുയര്ത്താന് പണ്ഡിതര് ആഹ്വാനം ചെയ്തു.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് പ്രസിടന്റ്റ് ,സെക്രട്ടറി ബഹാഉദ്ധീന് കൂരിയാട്, ഓഫീസ് ജാമിഅ നൂരിയ്യയിലെ തക്കാളിപ്പെട്ടി.
ഒരു നൂറു പേജ് നോട്ടുപുസ്തകത്തില് മിനുട്സും തീരുമാനങ്ങളും അക്കോന്റും.

ആകാശസീമകള്ക്കപ്പുറം പടര്ന്നു പന്തലിച്ച മഹാ വൃക്ഷത്തിന്റെ വേരും തണ്ടും.

1976 ല് വിവിധ ഇടങ്ങളില് യൂനിറ്റ് രൂപീകരണമായി.

എല്ലാം സുന്നി സമൂഹത്തിനു പുതുമയുള്ള കാഴ്ചയായി.

ഓരോ ചില്ലിക്കാശും സൂക്ഷ്മതയുടെ അരിപ്പയിലൂടെ മാത്രം പുറത്ത് വന്നു.

1977 ല് ജാമിഅഃ നൂരിയ്യയില് സംഘടനാ ചരിത്രത്തിലെ ആദ്യ ക്യാമ്പ്.
വിവിധ ജില്ലകളില് നിന്നുമായി ഇരുന്നൂറിലധികം പ്രതിനിധികള്.
ദാരിദ്ര്യത്തിന്റെ തീ ചൂളയിലും അല്ലറ ചില്ലറ പിരിവുകള് കൊണ്ടാണ് ക്യാംപംഗങ്ങള്ക്ക് ഭക്ഷണമൊരുക്കിയത്.
സംഘടനാ കെട്ടുറപ്പിനും ശാസ്ത്രീയതക്കും മികവും പരിശീലന കളരിയുമായി മാറിയ ക്യാമ്പുകളുടെ തുടക്കമായിരുന്നു അത്.

1979 സംഘടനാ ചരിത്രത്തിലെ വേറിട്ട ഒരദ്ധ്യായം. " സുന്നത്ത് ജമാഅത്തിനെതിരെ ആര് തിരിഞ്ഞാലും അവരെ തോല്പിക്കണം" സമസ്തയുടെ ധീരമായ നിലപാട്.രംഗം പഞ്ചായത്ത് ഇലക്ഷന്. പ്രസിടന്റ്റ് ഹൈദരലി ശിഹാബ് തങ്ങള് വഹാബി സ്ഥാനാര്ത്തിക്ക് അനുകൂലമായി പ്രസ്താവനയിറക്കി.
എതിര്പ്പുകള് ഒഴുകിയെത്തി.
പ്രസിഡന്റിനെ ഒഴിവാക്കാന് വരെ ആവശ്യമുയര്ന്നു.
മലപ്പുറത്ത് നടന്ന യോഗത്തില് തങ്ങള് രാജിവെച്ച് ഇറങ്ങിപ്പോയി.
ചന്ദ്രിക യുടെ ഭാഷയില് പറഞ്ഞാല് എസ് എസ് എഫ് പിരിച്ചുവിട്ടു.

നിയോഗം പോലെ..
സംഘടന സമചിത്തത കൈ വെടിഞ്ഞില്ല.
അബൂബക്കര് ശര്വാനിയെ ആക്ടിംഗ് പ്രസിടന്ടാക്കി യോഗം പൂര്ത്തിയാക്കി.
അന്ന് രാത്രി 11 : 30 - കെ എം എ റഹീം സാഹിബ് , എന് അലി അബ്ദുള്ള, ടി പി അബൂബക്കര് സംഘാടക ത്രയങ്ങള് മുപ്പത് കിലോമീറ്റര് നടന്നു ചേരൂര് എത്തി.
രാജി പിന്വലിപ്പിക്കാന് ശ്രമം നടന്നെങ്കിലും വിഫലമായി.

1980 ല് സംഘടനയുടെ ആദ്യ സമ്മേളനം മഞ്ചേരിയില് ..
ഏറനാട് താലൂക്ക് സമ്മേളനം.
ചരിത്രം രചിച്ചു.

എണ്പത്തി ഒന്നില് തിരൂര് കോരങ്ങത്തു മൈതാനിയില് നടന്ന സമ്മേളനത്തിലാണ് SSF ആദ്യമായി പ്രകടനം നടത്തിയത്.

അതോടെ രാഷ്ട്രീയ ഏമാന്മാരുടെ കണ്ണുരുട്ടല് ശക്തമായി.

പക്ഷെ,ഒര് സമൂഹത്തെ ഉന്നതിയുടെ ഉദ്ധയനങ്ങള്ക്ക് പാകമാക്കിയെടുക്കാന് പ്രതിജ്ഞ എടുത്ത ധര്മ്മ സഖാക്കള് പിറകോട്ടു പോയില്ല.

1983 ഡിസമ്പര് 22 ,23, 24 കോഴിക്കോട് ഹിദായത്ത് നഗര് .അശ് റത്തുന് കാമിലയുടെ ഉള്പുളകങ്ങളില് വീര്പ്പുമുട്ടുകയാണ് നഗര വീചികള്.
മുന് ചിത്രങ്ങളില്ലാത്ത പത്താണ്ടുകള്.

നെരിപ്പോടില് ചുട്ടെടുത്ത ബാല്യ കാലം,
തിരിഞ്ഞു നോക്കുമ്പോള് ഒര് നൂറ്റാണ്ടിന്റെ കര്മ്മ സായൂജ്യം.
വാര്പ്പുമാത്രുക എതുമില്ലാത്ത ദശവാര്ഷികാഘോഷം.
ഒര് വറ്ഷം നീണ്ടു നിന്ന സമ്മേളന പ്രവര്ത്തനങ്ങള്.

ഇല്ലായ്മയുടെ കണ്ണീര്ച്ചാലുകള് കടന്ന് പുതു ജീവന് പകര്ന്നത് ആത്മാര്പ്പണത്തിന്റെ മതകീയ ബോധം.

വായനയുടെ പുതിയ സമര മുഖം തുറന്നു രിസാലയുടെ മുന്നേറ്റവും കൂടിയായപ്പോള് SSF ന്റെ ശബ്ദം കേരളീയ പൊതു സമൂഹം സാകൂതം കാതോര്ത്തിരുന്നു.
രിസാലയുടെ ഓരോ ലക്കവും മനതലങ്ങളില് ദുഃഖം കോറിയിട്ടാണ് കടന്ന് പോകുന്നത്.
രണ്ട് മുഖങ്ങള് നമ്മെ എന്നും ഈറനണിയിക്കാന് പോന്നതാണ്.
മര്ഹൂം അബ്ദുറസാഖ് കൊറ്റിയും വെള്ളില ഉസ്താദും.

പ്രാര്ത്ഥനാ സദസ്സുകളില് എന്നും അവര് നമ്മോടൊപ്പം ഉണ്ടാവട്ടെ..

രിസാലയുടെ ഓരോ ചുവട് വെപ്പിലും ഇവരുടെ വിയര്പ്പ് കണങ്ങള് ദര്ശിക്കാം.
1983 നവംബറില് മാസികയായി പ്രകാശനം ചെയ്യപ്പെട്ട രിസാല എണ്പത്തി ഒന്പതു ജനുവരി മുതല് ദ്വൈ വാരികയായും തൊണ്ണൂറ്റി നാല് ജൂണ് മുതല് വാരികയായും രംഗത്തെത്തിയത്തില് വെള്ളിലയുടെ കര്മ്മ കുശലത സ്മരണീയമാണ്.
എഡിറ്ററും തൊഴിലാളിയും വിതരനക്കാരനും എല്ലാം ഉസ്താദ് തന്നെ..
സ്വന്തം റൂം ഓഫീസും.

സുന്നി വിദ്യാര്തികള്ക്ക് വിപ്ലവങ്ങളുടെ നാള്വഴികളില് പുതിയ ദിശാബോധം നല്കി എസ് എസ് എഫ്.

അക്രമോല്സുകതയും ആക്രോശങ്ങളും വിപ്ലവങ്ങളുടെയും സമരങ്ങളുടെയും പര്യായമായി മനസ്സിലാക്കപ്പെട്ട ലോകത്ത് യദാര്ത്ഥ സമരം കാണിച്ചു കൊടുത്തു എസ് എസ് എഫ്.

കാലം കാതോര്ത്ത സമരസാര ചരിതങ്ങളാണ് സംഘടനയെ വ്യത്യസ്തമാക്കിയത്.

എണ്പത്തി അഞ്ചിലെ യുവജന വര്ഷാചരണം മുതല് അല് ഇസ്വാബ, ഐടീം വരെ എത്തിനില്ക്കുന്നു പ്രസ്തുത വിജയ ഗാഥ.

എണ്പത്തി ആറിലെ ലോക സമാധാന വര്ഷാചരണം.ലഹരിക്കെതിരെ, പാന്മസാല വിരുദ്ധ കാമ്പയിന്, ആണവ വിരുദ്ധ റാലികള്.സാക്ഷരതാ കാമ്പയിന് , അവകാശ സംഗമം, മീലാദ് കാംപയിനുകള്,ശരീഅത്ത് സംരക്ഷണ പ്രക്ഷോപങ്ങള്.ഭവന പദ്ധതികള്,സ്നേഹം മരിക്കരുത് നമുക്ക് ജീവിക്കണം,വിദ്യയുടെ വിളക്കത്തിരിക്കാം കാമ്പയിനുകള്, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്, സൈബര് കുറ്റ കൃത്യങ്ങള്ക്കെതിരെ, അവസാനിക്കാത്ത അലയൊലികളുമായി വിജയ ലഹരിയില്ലാതെ മുന്നേറുകയാണ് ഈ ധര്മ്മ രഥം.

സ്കൂള് പാഠ പുസ്തകത്തിലെ തിരിമറികള്. പ്രത്യേകിച്ച് അറബി ഭാഷ സമരം , എസ് എസ് എഫിന്റെ സമര ചരിത്രത്തെ എന്നും ധന്യമാക്കാന് പോന്നവയാണ്.
പ്രവാചക നിന്ദ്യ പരാമര്ശങ്ങള് പാഠ പുസ്തകത്തില് പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് ആധുനിക ഇസ്ലാമിന്റെ ഈ ദൌത്യ സേന ആദ്യം പ്രതികരിച്ചത്.

എസ് എസ് എഫുകാര് അറബി ഭാഷക്കെതിരാണെന്നു പ്രചരിപ്പിച്ചു സമരം അട്ടിമറിക്കാന് ചിലര് ശ്രമിച്ചെങ്കിലും കാലത്തിന്റെ കരിങ്കോട്ടകളില് സത്യം പ്രതിധ്വനിച്ചു.

സമരാധ്യായങ്ങളിലെ പൊന് തൂവലാണ് പാലപ്പറ്റ പള്ളി സമരം.ഗ്രാമീണ നിഷ്കളങ്കത മുതലെടുത്ത് പള്ളി പൂട്ടിക്കാന് വരെ നജദിയന് സൈദ്ധാന്തികര്ക്ക് അറപ്പുണ്ടായില്ല.സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി സകല കവാടങ്ങളിലും ചെന്ന് നോക്കി എങ്കിലും ഫലം ഉണ്ടായില്ല. മലപ്പുറം തങ്ങളുടെ തറവാട് സ്വത്താണെന്ന് അഹങ്കരിച്ചു നടക്കുന്ന സമുദായ പാര്ട്ടിയുടെ യദാര്ത്ഥ നപുംസകത്വം സുന്നികള്ക്ക് മനസ്സിലാക്കി കൊടുത്ത ഒരു സമരം കൂടി ആയിരുന്നു അത്.

ആര് ടി ഓ മാര്ച്ചും മറ്റു പ്രക്ഷോപ പരിപാടികളും മലപ്പുറം വെള്ളപ്പട്ടാളത്തിന്റെ ചൊല്പടിയിലാണെന്ന് തെളിയിച്ചു.

അവസാനം ആത്മാര്ത്ഥ സേവനത്തിന്റെ പ്രതിഫലം എന്നോണം സുന്നികള്ക്ക് പള്ളി തിരിച്ചു കിട്ടിയത് ചരിത്രം.

ധര്മ്മാരവങ്ങള്ക്ക് വിപ്ളവ വീര്യം പകര്ന്നു മുമ്പേ പറന്ന പൊന് വദനങ്ങള്..

ഈ ധര്മ്മ രഥത്തിന് ഇരുണ്ട വഴികളില് ഇന്നും നിറ വെട്ടങ്ങളായി പ്രഭ പരത്തുന്ന വിളക്കുമാടങ്ങള് ..

ഒടുങ്ങാത്ത ധര്മ്മ ശബ്ദം "ഓ ഖാലിദ് സാഹിബെന്ന അജയ്യ പോരാളി..

സ്നേഹ റസൂലിന്റെ തിരു ചാരത്തു അന്തിയുറങ്ങുന്ന സ്നേഹ നിലാവ് "വെള്ളില ഉസ്താദ്, ചുടുചോര ചിന്തി ശഹാദത്തിന്റെ മാധുര്യമനുഭവിച്ച കുഞ്ഞുവും, കുഞ്ഞിമോന് ഫൈസി ഉസ്താദും , പൂകോടന് അബ്ദുക്കയും , അമ്പലക്കണ്ടി അബ്ദുല് ഖാദിരും, കാരാതോട് അബ്ദുള്ളയും..

മറ്റു ഒട്ടനേകം ധീര വിപ്ളവ പോരാളികളും..

മുത്ത് ബദ്രീങ്ങള്ക്കൊപ്പം അനുഗ്രഹീത ജന്നാത്തില് ഹരിത ധവള നീലിമയുടെ വാഹകര്ക്കൊന്നിക്കാന് നാഥന് അനുഗ്രഹിക്കട്ടെ..
ആമീന്....

അതെ,
സമരാധ്യായങ്ങള് അവസാനിക്കുന്നില്ല.
നജാത്ത് നഗറും ധര്മ്മ പുരിയും മദീന മഖ്ദൂമും ഖാലിദിയ്യയും വാദി ഖുബാഉം സമ്മാനിച്ച SSF യുവത്വത്തിന്റെ സമരാവേഷങ്ങളുടെ ഉത്തമ പ്രതിഫലനങ്ങളായി.

മെയ്യും മനസ്സും അന്ന്യനു അടിയറ വെക്കുന്ന ആധുനികന് താക്കീതായി ഇടനെഞ്ചു തുളക്കുന്ന മുദ്രാ വാക്യങ്ങള്.
"സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക " കലുഷ നിലങ്ങളില് ധാര്മ്മിക പ്രതിരോധം " നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്ത് നില്ക്കാന്" ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും-ധര്മ്മ പക്ഷത്ത് സംഘം ചേരുക"
SSF സമ്മേളന പ്രമേയങ്ങളുടെ പ്രസക്തി മനസ്സിലാകാത്തവരായി ഇന്ന് പ്രബുദ്ധ കേരളത്തില് ആരുമുണ്ടാവില്ല.

സാമ്രാജ്യത്വ കുത്തകകളുടെ ചരട് വലികള്ക്കൊത്ത് മതം ഇളവു ചെയ്യുന്ന പുത്തന് വാദികള് ഈ ധര്മ്മ സാഗരത്തില് മുങ്ങിത്താണു.

അരാജകത്വം കൊടികുത്തി വാഴുന്ന തെരുവുകളില് ധാര്മ്മിക പ്രതിരോധത്തിന്റെ പടയാളികള് ജിഹാദിന്റെ പുതിയ ഗാഥ രചിച്ചു.
അതെ...

വൃണിത ഹൃദയങ്ങളുടെ ശ്യാമ രക്തം പുരണ്ട ജീര്ണ്ണ മാലിന്യങ്ങളുടെ നെയ്പാട കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നിദ്രാവകങ്ങളിലൂടെ അതി കഠിനമായി തുഴഞ്ഞു ധര്മ്മത്തിന്റെ പുതിയ യുദ്ധക്കളത്തില് SSF ചരിത്രം തിരുത്തുകയാണ്.

നന്മയുടെ ഓരം ചേരാന് നെഞ്ചുറപ്പുള്ള യുവത്വം പടക്കളത്തില് ഇറങ്ങുക ..!!

ദുരിതങ്ങളുടെ പെരുമഴപ്പാച്ചിലില് ഒഴുക്കിനെതിരെ പൊരുതി നില്ക്കാന് നെഞ്ചുറപ്പുള്ള ഒര് സംഘം..

SSF..

കൊടുങ്കാറ്റിലും കെട്ട് പോകാത്ത വിശ്വാസത്തിന്റെ വെളിച്ചവുമായി ഇരുള് മൂടിയ സാമൂഹിക പരിസരത്ത് കര്മ്മ ഗോദയിലാണ് SSF ...

രോഷത്തിന്റെ ഇടിമുഴക്കി പ്രതിഷേധത്തിന്റെ മിന്നല് പിണരുകളുതിര്ത്തു പ്രതീക്ഷകളുടെ പേമാരി- വര്ഷിച്ച് പോര്ക്കളം കീഴടക്കിയിരിക്കുന്നു SSF ...

കേരള സംസ്ഥാന സുന്നി വിദ്യാര്ത്തി സംഘത്തിന് 40 വയസ്സ് തികയുകയാണ് 2013 ഏപ്രില് 30നേക്ക്..

പിന്നിട്ട നാല്പ്പതാണ്ടിന് ചരിത്രത്തിലേക്ക് തിരനോട്ടമാകുന്ന വേദി സജീകരിക്കുന്നത് എറണാകുളത്താണ് ...
ഏപ്രില് 26, 27,28..

പ്രവര്ത്തന മേഖലയില് ഓരൊ നിമിഷവും അനീതിയോടും അധര്മ്മത്തോടും സന്ധിയില്ലാ സമരം ചെയ്ത ഓര്മകള് അയവിറക്കുമ്പോള് ജീവിതം തന്നെ ഒരു സമരപ്പന്തലായി അനുഭവപ്പെടുന്നതിനാല് ‘സമരമാണ് ജീവിതം’ എന്ന പ്രമേയമാണ് പ്രസിദ്ധപ്പെടുത്തുന്നത്.

കാരിരുമ്പ് തോല്ക്കുന്ന ഉരുക്ക് മുഷ്ടികള് ഉയര്ത്തി ഉറക്കെ വിളിക്കുക ..

എസ് എസ് എഫ് സിന്ദാബാദ്....

ധാര്മ്മിക വിപ്ളവം സിന്ദാബാദ് ...

മുജാഹിദുകള് ചേലാകര്മം ചെയ്യുന്നത് എന്തിന്..??

രസൂലുല്ലാഹി (സ) യുടെ കാലം മുതല് ലോകം ആസകലം ഉള്ള മുസ്ലിംകള് ചെയ്തു വരുന്ന ഒരു കാര്യംആണല്ലോ സുന്നത് കഴിക്കുക, അല്ലെങ്കില് ചേലാകര്മം നടത്തുക എന്നുള്ളത്.

നബി (സ) യുടെ കാലം മുതല്മുസ്ലിം സമുദായം പല പല വിഭാഗങ്ങളായി ഭിന്നിക്കുവാന് തുടങ്ങി എങ്കിലും ഈ ചടങ്ങിനു ഒരു വിഭാഗവും എതിര്പ്പ് കാണിച്ചതായി കാണുന്നില്ല.

പക്ഷെ ഖുര്'ആനും ഹദീസും മാത്രം നോക്ക അവരവരുടെ മനസ്സിന് ബോധ്യമാകുന്ന രീതിയില് മതത്തിന്റെ വിധി വിലക്കുകള് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്യണമെന്നും വാദ പല വിഭാഗങ്ങളും ഇസ്ലാമിന്റെ പേരില് പ്രവര് ഉദാഹരണമായി മുജാഹിദ് (വഹാബി), ജമാ'അതെ ഇസ്ലാമി, തുടങ്ങിയ വിഭാഗങ്ങള്. മദ'ഹബുകളും ഇമാമുകളുടെ കിത്താബുകളും ദീനില് തെളിവ് അല്ല എന്നും ഖുര്'ആനും ഹദീസും മാത്രംനോക്കി, അവരവരുടെ മനസ്സിന് ബോധ്യമാകുന്ന രീതിയില് മതത്തിന്റെ വിധി വിലക്കുകള് മനസ്സിലാക്കണം എന്നും വാദിക്കുന്ന ഈ വിഭാഗത്തില്പ്പെട്ട ആളുകള് പല കാര്യങ്ങളിലും അവസരവും സാഹചര്യങ്ങ നടത്തുകയും പലതിനും നേരെ കണ്ണടക്കുക നമുക്ക് സുപരിചിതമാണല്ലോ. .

അതില് പെട്ട ഒന്നാണ് ചേലാകര്മം.
ഖുര്ആനിലോ ഹദീസുകളിലോ ചേലാകര്മം ഒരു തെളിവും വഹാബികള് കാണിക്കാറില്ല.

ഖുര്'ആനില് അങ്ങനെ ചെയ്യാനുള്ള കല്പന ഇല്ല.
നബി (സ) ഇങ്ങനെ ശരീരത്തില് നിന്നും ഒരു കഷ്ണംമുറിച്ചു മാറ്റിയതായി തെളിവുകള് ഇല്ല.

മുജാഹിദ് മൌലവിമാരെ പോലോത്ത ഒരു സാദാരണ മനുഷ്യനാണ്മുജഹിടുകള്ക്ക് പ്രവാചകര്.

മുജഹിടിന്റെ ഭാഷയില് സാധാ പ്രക്ര്തക്കാരനായ പ്രവാചകര് ചേലാകര്മംനടത്തിയ രീതിയില് ആയിരുന്നു പ്രസവിക്കപ്പെട്ടത് എന്ന് പല മുജഹിടുകളും ഇപ്പോള് പറയുന്നത് കേള്ക്കുന്നു..
അപ്പോള് സ്വാഭാവികമായും ഒരു സംശയം.

ഈ മൌലവിമാരോക്കെ ചേലാകര്മം നടത്തി ആണോ പ്രസവിക്കപ്പെട്ടത്?

അല്ലെങ്കില് രസൂലുല്ലഹി അസാധാരണ മനുഷ്യന് ആണെന്ന്അന്ഗീകരിക്കുവാന് മുജാഹിദ് തയ്യാറാകുമോ? ‍ ‍‍ ‍‍

മുസ്ലിം ലോകത്തിനു ചേലാകര്മം നടത്തുവാന് ഇമാമുകളുടെ ഉദ്ദരണി മതി.

പക്ഷെ ഇത് അംഗീകരിക്കാന് തയ്യാറാകാത്ത മുജാഹിദ് (വഹാബി), ജമാ'അതെ ഇസ്ലാമി, തുടങ്ങിയ വിഭാഗങ്ങള് എന്തിനാണ് ചേലാകര്മം നടത്തി കുട്ടികളെ വെറുതെ വേദനിപ്പിക്കുന്നത്..

ഖുര്'ആനും ഹദീസും മാത്രം നോക്കി,
അവരവരുടെ മനസ്സിന് ബോധ്യമാകുന്ന രീതിയില് മതത്തിന്റെ വിധി വിലക്കുകള് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുക എന്ന് പറയുന്ന മുജാഹിദുകള് എന്തിനാണ് അതില് ഇല്ലാത്ത കാര്യം ചെയ്തു ബിദ്'അത് നടപ്പാക്കുന്നത്?

ഹിന്ദുക്കളും മറ്റും നടക്കുന്നത് പോലെ ചേലാകര്മം ചെയ്യാതെ നടന്നാല് മദ'ഹബുകളും ഇമാമുകളുടെ കിത്താബുകളും ദീനില് തെളിവല്ല അംഗീകരിക്കാന് പാടില്ല എന്ന് പറയുന്ന നിങ്ങള് ചേലാകര്മം നടത്തുന്നതിന്റെ ഔചിത്യം സമുദായത്തെ ബോധ്യപ്പെടുത്തണം എന്ന് അഭ്യര്ഥിച്ചു കൊണ്ട്....

സുന്നീ അപ്ഡേറ്റ്സ്

ജീലാനി അനുസ്മരണവും മുഹ് യിദ്ദീന് മാല പാരായണവും സംഘടിപ്പിച്ചു

ജിദ്ദ: കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ ജിദ്ദ സോണ് കമ്മിറ്റിയുടെ നേതൃത്വത്തില് ജീലാനി അനുസ്മരണ സമ്മേളനവും മുഹ്യിദ്ദീന് മാല പാരായണവും നടത്തി.ജിദ്ദ ഐ സി എഫ്- ആര് എസ് സി ഓഫീസില് നടന്ന സമ്മേളനം കഇഎ ജിദ്ദ സോണ് കണ്വീണര് അബ്ദുറഹ്മാന് മളാഹിരി ഉസ്താദ് ഉദ്ഘാടനം ചെയ്തു.

മലബാര് ക്ലാസ് റൂം നടത്തുന്ന ദീനീ ദഅവത്തു സുന്നീ പ്രസ്ഥാനത്തിന് എന്നും അഭിമാനമാണെന്നും ഇത്തരം മാതൃകാ പരമായ സേവനത്തിനു ജിദ്ദ ഐസി എഫിന്റെ എല്ലാവിധ പിന്തുണയും നല്കുന്നുവെന്ന് ഉത്ഘാടന പ്രസംഗത്തില് മളാഹിരി ഉസ്താദ് അറിയിച്ചു. മര്കസ് ജിദ്ദ ചെയര്മാന് മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു.കൊട്ടുക്കര മുഹ് യിദ്ദീന് സഅദി ഉസ്താദ് ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി.

മുഹ് യിദ്ദീന് ഷെയ്ഖ് (റ) പോലോത്ത മഹാന്മാരുടെ ജീവിത വിശുദ്ധി ലോക മുസ്ലിംകള്ക്ക് മാതൃകയാണെന്നും ഇത്തരം മഹാന്മാരെ ആദരിച്ചു ജീവിതം സംശുദ്ധമാക്കണമെന്നും സഅദി ഉസ്താദ് ഉണര്ത്തി.

ശേഷം നടന്ന മുഹ് യിദ്ദീന് മാലയ്ക്കു ഏങ ഹനീഫി ഉസ്താദ് നേത്രത്തം നല്കി . ബൈത്തുല് ഇസ്സ ഓര്ഗനയസര് ഇബ്രാഹിം സഖാഫി ഉസ്താദ് പ്രാര്ത്ഥന നടത്തി.

സോണ് പ്രവര്ത്തകരായ അബുമിസ്ബാഹ് ഐക്കരപ്പടി , അലി എ ആര് നഗര്,സഖാഫി സി.എം.ആര്, ഉവൈസ് കിഴിശ്ശേരി, യൂസുഫ് സ്വലാത്ത് നഗര് അല് ഇജാസ് മജീദ് ചിറ്റങ്ങാടന് അഫ്സല് റഹ്മാന് തുടങ്ങി നിരവധി ഐ സി എഫ്, ആര് എസ് സി, കെ എം ഐ സി പ്രവര്ത്തകര് സംബന്ധിച്ചു.

സഅദിയ്യ ദമ്മാം കമ്മറ്റിക്ക് പുതിയ സാരഥികള്.

ദമ്മാം: മത വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്ത് കര്മ്മ നിരതമായ നല്പത്തിമൂന്നു വര്ഷങ്ങള് പിന്നിടുന്ന കാസറഗോഡ് ജാമിയ സഅദിയ്യ അറബിയ്യയുടെ സൗദി അറേബ്യ ദമ്മാം ഘടകമായ സഅദിയ്യ ദമ്മാം സെന്റര് പുന സംഘടിപ്പിച്ചു.

ഹജ്ജ് ഉംറ സേവനം, ദിക്ര്! ദുഅ മജ്ലിസ്, ടുഷന് സെന്റര്, റിലീഫ് സെല്, നിയമ സഹായ സെല് തുടങ്ങി ദമ്മാമിലെ പ്രബോധന സേവന പ്രവര്ത്തനങ്ങളില് പതിനെട്ട് വര്ഷങ്ങള് പിന്നിടുന്ന ദമ്മാം ഘടകത്തിന്റെ വാര്ഷിക ജനറല് ബോഡി യോഗം നൂറു കണക്കിന് വിശ്വാസികള് സംഗമിച്ച ഷെയ്ഖ് ജീലാനി അനുസ്മരണ പ്രാര്ത്ഥന മജ് ലിസിന് ശേഷം ദമാം സഅദിയ്യ ഹാളില് നടന്നു.

പ്രസിഡണ്ട് സയ്യിദ് ആറ്റകോയ തങ്ങള് കൊടുവള്ളിയുടെ അധ്യക്ഷതയില് അബ്ദുല് റഹിമാന് സഅദി ഓണക്കാട് ഉദ്ഘാടനം ചെയ്തു. സഅദിയ്യ മജ് ലിസില് നടത്തി വരുന്ന അഹ്ല്! ബദര് പരിപാടിയില് തുടര്ച്ചയായി ബദര് ചരിത്ര പഠനത്തിനു നേത്രത്വം നല്കിയ ആര് എസ് സി സൗദി നാഷണല് വൈസ് ചെയര്മാന് മുഹമ്മദ് അബ്ദുല് ബാരി നദുവിയെ ചടങ്ങില് ആദരിച്ചു. സയ്യിദ് ശുകൂര് എരിയാല്, യുസുഫ് സഅദി അയ്യങ്കേരി, അന്വര് കളറോഡ്, സലിം ഓലപ്പീടിക, ഫിറോസ്ഖാന് സഅദി തുടങ്ങിയവര് സംസരിചു. ആര്. എസ് . സി നാഷണല് എക്സികുറ്റിവ് അംഗവും സിറാജുല്ഹുദ ഒര്ഗനൈസരുമായ മഹമൂദ് സഖാഫി കുറ്റിക്കാട്ടുര് തിരഞ്ഞെടുപ്പ് നിയന്ദ്രിച്ചു. അബ്ദുല് അസീസ് സഅദി ഖിറഅത്ത് നടത്തി. പി സി അബുബക്കര് സഅദി സ്വാഗതവും ലത്തീഫ് പള്ളത്തടുക്ക നന്ദിയും പറഞ്ഞു.

ഭാരവാഹികള്: സയ്യിദ് ആറ്റക്കോയ കൊടുവള്ളി (പ്രസിഡന്റ്), ലത്തീഫ് പള്ളത്തടുക്ക (ജനറല് സെക്രടറി), കെ കെ അബ്ബാസ് ഹാജി (ട്രഷറര്) പി സി അബുബക്കര് സഅദി, സിദ്ധീഖ് ഹനീഫി, അഹമ്മദ് ഹാജി അലംബാടി, മൊയ്ദീന് ഹാജി കൊടിയമ്മ (വൈസ് പ്രസിഡന്റ്) മുബാറക് സഅദി വണ്ടൂര്, സലാം നെല്ലൂര്, സത്താര് കൊരിക്കാര് (ജോയിന് സെക്രട്ടറി) സയ്യിദ് ശുകൂര് എരിയല് ചെയര്മാനും മുനീര് അലംബാടി കണ്വീനറും ബി കെ മൊയ്ദു ഹാജി ട്രഷരരുമായി ഹജ്ജ് ഉംറ സമിതിയും നിലവില് വന്നു.

രാജകൊട്ടാരത്തില് അതിഥിയായി ശൈഖുനാ

രാജകൊട്ടാരത്തില് അതിഥിയായി ശൈഖുനാ കാന്തപുരം എപി ഉസ്താദ്...

കൂടുതല് വാര്ത്തകള്ക്കും ഫോട്ടോസിനും ലൈക് ചെയ്യൂ!
http://Facebook.com/MasjidulAthaar
ഷെയര് ചെയ്യാന് മറക്കല്ലേ

എസ് ജെ എം ദശവാര്ഷികം സമാപിച്ചു

ബാംഗളൂര്: സുന്നി ജംഇയ്യത്തുല് മുഅല്ലിമീന് ബാംഗളൂര് റെയിഞ്ച് ദശവാര്ഷിക സമ്മേളനം സമാപിച്ചു.

സമാപന ദിവസം കാലത്ത് 9 മണിക്ക് നടന്ന എസ്.എസ്.എഫ് പ്രൊഫഷണല് കോണ്ഫറന്സ് എസ്.എസ്.എ ഖാദര് ഹാജി സാഹിബിന്റെ അധ്യക്ഷതയില് ഖുദ്ദൂസ് സാഹബ് ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റ് ചെയര്മാന് അന്വര് ശരീഫ് സാഹബ് ഉദ്ഘാടനം ചെയ്തു. പ്രൊഫസര് കെ.എം.എ റഹീം സാഹബ്, ത്വാഹിര് സഖാഫി മഞ്ചേരി എന്നിവര് വിഷയമവതരിപ്പിച്ച് പ്രഭാഷണം നടത്തി. അബ്ദുറഊഫ് എഞ്ചിനീയര്, മുജീബ് സഖാഫി, ശരീഫ് മാസ്റ്റര്, ജാഫര് നൂറാനി എന്നിവര് പ്രസംഗിച്ചു.

7 മണിക്ക് നടന്ന ഇശല് വിരുന്ന് സത്താര് മൌലവിയുടെ അധ്യക്ഷതയില് നടന്നു. ഇബ്രാഹിം സഖാഫി പയോട്ട സ്വാഗതം പറഞ്ഞു.

രാത്രി 9 മണിക്ക് നടന്ന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില് അബൂഹനീഫല് ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്യാപള്ളി, താഹിര് സഖാഫി മഞ്ചേരി എന്നിവര് പ്രഭാഷണം നടത്തി. ഇബ്രാഹീം സഖാഫി നല്ലൂര് സ്വാഗതവും അബ്ദുറഹ്മാന് നീലസാന്ദ്ര നന്ദിയും പറഞ്ഞു.